തലശേരി: നല്ല കമ്യൂണിസ്റ്റുകാര്‍ക്കും ഇടതു സഹയാത്രികര്‍ക്കും ഇടതുസര്‍ക്കാരിനോട് താത്പര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കവി സച്ചിദാനന്ദന്റെ പ്രസ്താവന ഈ നിഗമനത്തിന് അടിവരയിടുന്നതാണ്.
സിപിഎമ്മിനുണ്ടായ അപചയത്തെക്കുറിച്ച് ഏറ്റവും കുടുതല്‍ ബോധവാന്മാര് നല്ല കമ്യൂണിസ്റ്റുകളും ഇടതുസഹയാത്രികരുമാണെന്നും അദ്ദേഹം പറഞ്ഞു. പുതുയുഗ യാത്രയുടെ ഭാഗമായി തലശേരിയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായി രുന്നു പ്രതിപക്ഷ നേതാവ്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ പ്രീണനവും അതുകഴിഞ്ഞപ്പോള്‍ ഭൂരിപക്ഷ പ്രീണനവുമാണു സിപിഎം നടത്തിയത്. പക്ഷേ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ രണ്ടും ഇല്ലാത്ത അവസ്ഥയായി. മൊത്തത്തില്‍ കണ്‍ഫ്യൂഷനാണ്. അത് അവര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കു ബോധ്യമുണ്ട്. ഇടതുപക്ഷ നിലപാടില്‍നിന്നും സിപിഎമ്മും സര്‍ക്കാരും തീവ്രവലതുപക്ഷമായി. സംഘ്പരിപവാറിന്റെ അതേ പാതയിലാണു സിപിഎം പ്രയാണം നടത്തുന്നത്.
ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പം ഫോട്ടോ വന്നതിന്റെ പേരിലാണ് അടൂര്‍ പ്രകാശിനെ ചോദ്യംചെയ്തതെങ്കില്‍ ഞങ്ങള്‍ക്ക് അതില്‍ ഒരു വിരോധവുമില്ല. ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പം ഫോട്ടോയുള്ള പിണറായി വിജയനെക്കൂടി ചോദ്യംചെയ്യണം. മൂന്ന് സിപിഎം നേതാക്കളാണ് അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നതിന് ജയിലില്‍ കിടക്കുന്നത്.
പയ്യന്നൂര്‍ ധനരാജ് രക്തസാക്ഷി ഫണ്ട് എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ തട്ടിയെടുത്തെന്ന് ആരോപണം ഉന്നയിച്ച പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗത്തി നെതിരേ നടപടി എടുത്തവരാണ് തട്ടിപ്പ് നടത്തി ജയിലില്‍ കിടക്കുന്നവര്ക്കെതിരേ നടപടി എടുക്കാത്തത്. ഇത് എന്തൊരു പാര്‍ട്ടിയാണ്? എസ്ഐടിക്കു മേല്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുകയാണ്. അയ്യപ്പന്റെ സ്വര്‍ണം കട്ടത് സിപിഎമ്മും സിപിഎം നേതാക്കളുമാണ്. എന്നിട്ടും പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.
പോറ്റി കള്ളനാണെന്ന് അറിയുന്നതിനു മുന്‍പ് എടുത്ത ഫോട്ടോകളാണു പുറത്തു വന്നിരിക്കുന്നത്. ഇയാള്‍ കള്ളനാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അയാള്‍ക്കൊപ്പമുള്ള ഫോട്ടോയ്ക്കു മുഖ്യമന്ത്രി നില്‍ക്കുമോ? സ്വര്‍ണം കട്ടത് ആരാണെന്നു കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. രാഷ്ട്രീയ നേതാക്ക ള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമൊപ്പം എല്ലാവരും ഫോട്ടോയെടുക്കും. അവരില്‍ ആരെങ്കിലും പിന്നീട് കേസുകളില്‍ പ്രതികളായാല്‍ ഭയങ്കര ബന്ധമാണെന്നു പറയും. അതൊക്കെ പറയുന്നതില്‍ മര്യാദയും അന്തസും വേണം. അത് സിപിഎമ്മിനില്ല.
പുതുയുഗ യാത്രയുടെ ഭാഗമായി കേരളത്തെ സംബന്ധിക്കുന്ന പരിപാടികള്‍ പ്രഖ്യാപിക്കും. ആരോ ഗ്യമേഖലയിലെ വിഷന്‍ ഡോക്യുമെന്റ് കോഴിക്കോട് അവതരിപ്പിക്കുന്നത് മുതല്‍ ജാഥ തിരുവനന്ത പുരത്ത് സമാപിക്കുന്നതു വരെ എവിടയൊക്കെയാണോ സര്‍ക്കാര്‍ പരാജയപ്പെട്ടത് അവിടെയൊക്കെ യുഡിഎഫിനുള്ള ബദല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും സതീശൻ പറഞ്ഞു. പത്രസമ്മേളനത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി, ഷാഫി പറമ്പില്‍ എംപി എന്നിവരും പങ്കെടുത്തു.